Malayalam lyrics

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

പുന്നാരിച്ചൊരു മുല്ല നട്ടു

കണ്ണീർ തേവി നനച്ചു കിനാവിന്റെ

പൊൻതൂവൽ കൊണ്ട് പന്തലിട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം

കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ

എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

പുന്നാരിച്ചൊരു മുല്ല നട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം

കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ

എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു

വളയിട്ട കൈകൊട്ടി പാടുന്ന തത്തമ്മക്കിളിയുടെ

പാട്ടന്നു കേട്ടില്ല ഞാൻ

വണ്ണാത്തി പുള്ളനും അണ്ണാരക്കണ്ണനും

മണ്ണപ്പം ചുട്ടു കൊടുത്തില്ല ഞാൻ

മാനത്തൂടെ മേഘത്തേരിൽ...  

മാലാഖമാരെത്തും നേരം

മാലകോർത്തു മാറിലണിയിക്കാൻ മുല്ലപ്പൂക്കളില്ല

എന്റെ കൈയ്യിൽ മുത്തും പൊന്നുമില്ല

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

പുന്നാരിച്ചൊരു മുല്ല നട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം

കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ

എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു

വന്നെങ്കിൽ അമ്പിളിക്കുട്ടനും തുമ്പിക്കും

പിന്നെയും കൂട്ടായി തേൻ വസന്തം

തന്നെങ്കിൽ ഓരോരോ ചുണ്ടിലും മായാത്ത

പുഞ്ചിരി ചാലിച്ചെടുത്ത ചന്തം

കൊക്കുരുമ്മി മാമരത്തിൽ...

കുയിലിണകൾ പാടിയെങ്കിൽ

കാട്ടരുവി കെട്ടും കൊലുസ്സുകൾ പൊട്ടിചിരിച്ചുവെങ്കിൽ

സ്വപ്‌നങ്ങൾ മൊട്ടിട്ടുണർന്നുവെങ്കിൽ

എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത്

പുന്നാരിച്ചൊരു മുല്ല നട്ടു

കണ്ണീർ തേവി നനച്ചു കിനാവിന്റെ

പൊൻതൂവൽ കൊണ്ട് പന്തലിട്ടു

മിണ്ടാതെത്തിയ കാറ്റൊരു കൗതുകം

കൊണ്ടാ വള്ളിയിലൊന്നു തൊട്ടു

രണ്ടാം നാളെന്റെ ജീവനാം മൊട്ടവൻ

എന്തേ വന്നു കട്ടു.. ഇരുട്ടിന്റെ കൂട്ടിൽ കൊണ്ടിട്ടു

Song information

Music: നാദിർഷാ

Lyricist: ബാപ്പു വാവാട്

Singer: ശ്രേയ ജയദീപ്

Film/album: അമർ അക്ബർ അന്തോണി

Explore this song